Skip to main content

St.Jhon of god in malayalam

ദൈവത്തിന്റെ വി.യോഹന്നാൻ
പോർത്തുഗലിൽ എത്രയും താണ ഒരു കുടുംബത്തിൽ ഭക്തരായ മാതാപിതാക്കന്മാരിൽ നിന്ന് യോഹന്നാൻ ജനിച്ചു .കാസ്റ്റീലിൽ ഒരു പ്രഭുവിന്റെ കീഴിൽ ഒരാട്ടിടയന്റ ജോലിയാണ് യോഹന്നാൻ ലഭിച്ചത്.1522-ൽ പ്രഭുവിന്റെ കാലാൾ പടയിൽ ചേർന്നു ഫ്രഞ്ചുകാരും സ്പെയിനുകാരും തമ്മിൽ നടന്ന യുദ്ധത്തിൽ പങ്കെടുത്തു. ഹങ്കറി ടർക്കിക്കെതിരായി നടന്ന യുദ്ധത്തിലും അദ്ദേഹം ഭാഗഭാക്കായി.അശുദ്ധ സമ്പർക്കത്താൽ ദൈവത്തെ ദ്രോഹിക്കുന്നതിലുണ്ടായിരുന്ന ഭയം അദ്ദേഹം നഷ്ടപ്പെടുത്തി.
യുദ്ധം കഴിഞ്ഞ് സൈന്യത്തെ പിരിച്ചുവിട്ടപ്പോൾ സെവീലിൽ ഒരു പ്രഭുവിന്റെ കീഴിൽ ആട്ടിടയനായി. അന്ന് 40 വയസ്സു പ്രായമുണ്ടായിരുന്നു തന്റെ ഭൂതകാല ജീവിതത്തിലെ തെറ്റുകളെ പറ്റി ഓർത്ത് അദ്ദേഹത്തിന് സങ്കടം തോന്നി. രാവും പകലും പ്രാർത്ഥനയിലും ആശാനിഗ്രഹങ്ങളിലും ചെലവഴിച്ചു. ഇതു കൊണ്ട് തൃപ്ത്തിപ്പെടാരെ അവശസേവനത്തെ ലക്ഷ്യമാക്കി ആഫ്രിക്കയിലേക്ക് പുറപ്പെട്ടു.ജിബ്രാൾട്ടറിൽ വച്ച് ഒരു കുടുംബം കഷ്ടപ്പെടുന്നതായി കണ്ടപ്പോൾ അദ്ദേഹം അവിടെ താമസിച്ച് കൂലിപ്പണി ചെയ്ത് ആ കുടുംബത്തെ സംരക്ഷിച്ചു.പിന്നീട് അദ്ദേഹം ഒരു പുസ്തക വില്‌പനശാല തുടങ്ങി .
അക്കാലത്ത് ആവിലായിലെ വി.യോഹന്നാന്റെ ഒരു പ്രസംഗം കേട്ടപ്പോൾ അനുതാപ്പഭരിതനായി' ദേവാലയത്തിൽവച്ചു തന്നെ ഉറക്കെ നിലവിളിക്കാനിടയായി. ഭ്രാന്തനെപ്പോലെ തെരുവീഥിയിൽക്കൂടെ നടന്ന് പാപ പരിഹാരം ചെയ്തു കൊണ്ടിരുന്നു.വി.യോഹന്നാൻ ദെ അവീലായുടെ അടുക്കൽ ഒരു മുഴുവൻ കുമ്പസാരം നടത്തി.അന്ന് അദ്ദേഹത്തിന് 43 വയസുണ്ടായിരുന്നു .ഭ്രാന്തനാണെന്ന് കരുതി ജനങ്ങൾ അദ്ദേഹത്തെ ഭ്രാന്താലയത്തിൽ താമസിപ്പിച്ചു .അവിടെ അദ്ദേഹം രോഗികളെ ശുശ്രൂഷിച്ചു കൊണ്ടിരുന്നു. ഭ്രാന്താലയത്തിൽ നിന്ന് പോന്നശേഷം വിറക് വിൽപ്പന ആരംഭിക്കുകയും ലാഭംകൊണ്ട് ഒരു വാടക കെട്ടിടത്തിൽ അഗതികളെ സംരക്ഷിക്കുയും ചെയ്തു. അങ്ങനെ 154O - ൽ ഉപവിയുടെ സഭ സ്ഥാപിക്കുകയും ദരിദ്ര മന്ദിരം സ്ഥിരമായി നടത്താൻ കഴിഞ്ഞു. സഭയുടെ നിയമങ്ങൾ എഴുതിയതും ഔദ്രോഗികമായി സ്ഥാപനം നടത്തിയതും അദ്ദേഹത്തിന്റെ മരണശേഷമാണ്. പ്രഥമാംഗങ്ങൾ  1570-ലേ വ്രതങ്ങൾ സ്വീകരിച്ചുള്ളു
തന്റെ ആശുപത്രിക്ക് തീപിടിച്ചപ്പോൾ തീയിൽ കൂടെ കടന്ന് ചെന്ന് രോഗികളെ രക്ഷിച്ചു.ശരീരം പൊള്ളിയില്ല. കഠിനമായ അധ്വാനത്തിൽ ക്ഷീണിതനായ അദ്ദേഹം 55 -ാമത്തെ വയസിൽ നിര്യാതനായി.1690-ൽ 9- ാം അലക്സാണ്ടർ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനെന്ന് നാമകരണം ചെയ്യ്തു.

Comments

Popular posts from this blog

വി.എവുപ്രാസ്യാമ്മ ST EUPHRASIA

        വി . എവുപ്രാസ്യാമ്മ പ്രാർത്ഥിക്കുന്ന അമ്മ ജനനം : 1877 ഒക്ടോബർ 17          വെള്ളിക്കുളങ്ങര, തൃശ്ശൂർ , കേരളം   മരണം 1952 ഓഗസ്റ്റ് 29 (പ്രായം 74)     തൃശ്ശൂർ ജില്ലയിലെ കാട്ടൂർ ഗ്രാമത്തിൽ എലുവത്തിങ്കൽ ചേർപ്പുക്കാരൻ സിറോ മലബാർ തറവാട്ടിൽ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായാണ് റോസ എന്ന എവുപ്രാസ്യമ്മ ജനിച്ചത്. ഒമ്പതാം വയസിൽതന്നെ കർമലീത്താ സഭയിൽ അംഗമായി. പിന്നീട് സഭാവസ്ത്രം സ്വീകരിച്ച് എവുപ്രാസ്യമ്മ എന്ന പേരു സ്വീകരിച്ചു. ഒല്ലൂർ സെന്റ് മേരീസ് മഠത്തിൽ 45 വർഷത്തോളം പ്രവർത്തിച്ചു. 1987-ൽ സഭ ദൈവദാസിയായി പ്രഖ്യാപിച്ചു. 'പ്രാർത്ഥിക്കുന്ന അമ്മ' എന്ന് ഇവരെ വിളിച്ചിരുന്നു. 2006 ഡിസംബർ മൂന്നിന് കത്തോലിക്കാ സഭ എവുപ്രാസ്യമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ ഇവരെ വിശുദ്ധ എന്ന് നാമകരണം ചെയ്തു.

Saint Gonsalo Garcia

Saint Gonsalo Garcia Saint Gonsalo Garcia, O.F.M. , (1556 – 5 February 1597) was a Roman Catholic Franciscan friar from Portuguese India, who died as a martyr in Japan and is venerated as a saint, one of the Twenty-six Martyrs of Japan so venerated. The first Indian born to attain sainthood was born in the western coastal town of Vasai, now an exurb of the city of Mumbai, he hailed from the town—then known as Baçaim in Portuguese, later Bassein in English—during the time the town was under Portuguese colonial rule. The festival of St. Gonsalo has come to be held on the first Sunday nearest to the neap tide following Christmas in Vasai. St. Gonsalo Garcia was born as Gonçalo Garcia in 1557. Documents in the Lisbon Archives (ANTT) describe Gonsalo Garcia as a ‘natural de Agaçaim ’ or ‘resident of agashi’ village in Bassein. His father was a Portuguese soldier and his mother a Canarim (pl. canarins), that was how the Portuguese called the inhabitants of the Konkan. This term...

ഫാദർ ഡാമിയൻ

ഫാദർ ഡാമിയൻ ബൽജിയത്തിലെ ട്രമലോയിൽ കച്ചവടക്കാരനായ ജോനാസ് ഫ്രാൻസിസ്കസ് ഡെ വ്യുസ്റ്ററിന്റെയും ആനി കാതറൈൻ ഡെ വ്യുസ്റ്ററിന്റെയും ഏഴാമത്തെ പുത്രനായി 1840 ജനുവരി 3നു ജോസഫ് ഡെ വ്യുസ്റ്റർ ജനിച്ചു. ബ്രെയ്നെ ലെ കോംറ്റോയിൽ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ല്യൂവെൻ എന്ന സ്ഥലത്തു 'കോൺഗ്രിഗേഷൻ ഓഫ് ദ സേക്രട്ട് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി' എന്ന സന്യാസസഭയിൽ ചേർന്ന ജോസഫ് ഡെ വ്യുസ്റ്റർ ആദ്യ വ്രതത്തോടൊപ്പം ഡാമിയൻ എന്ന പേരു സ്വീകരിച്ചു. മിഷണറി ജോലികൾക്കായി വിദേശത്തേയ്ക്കു പോവുക എന്ന തന്റെ സഹോദരന്റെ നടക്കാതെ പോയ മോഹം ഏറ്റെടുത്ത്, ഫാദർ ഡാമിയൻ ഒരു വിദേശദൗത്യത്തിനായി പുറപ്പെട്ടു. 1864 മാർച്ച് 19നു ഹോണോലുലു കടൽതീരത്ത് ഫാദർ ഡാമിയൻ ഒരു മിഷണറിയായി കപ്പലിറങ്ങി. 1864 മെയ് 24നു ഹോണോലുലുവിലെ ഔവർ ലേഡി ഓഫ് പീസ് കത്തീഡ്രൽപള്ളിയിൽ വച്ച് അദ്ദേഹം പൗരോഹിത്യ കൂദാശ സ്വീകരിച്ചു. തുടർന്ന് പൊതുജനാരോഗ്യരംഗത്ത് പ്രതിസന്ധികൾ നിലനിന്നിരുന്ന ഒവാഹു ദ്വീപിലെ പല ഇടവകകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഹവായ് ദ്വീപിലെത്തുന്ന വിദേശീയരായ കച്ചവടക്കാരും, നാവികരും, ഹവായിയൻ ജനതയ്ക്കു വിവിധ രോഗങ്ങൾ സമ്മാനിച്ചിരുന്നു. മുൻപൊരിക്കല...