Skip to main content

Posts

Showing posts from 2016

St.Jhon of god in malayalam

ദൈവത്തിന്റെ വി.യോഹന്നാൻ പോർത്തുഗലിൽ എത്രയും താണ ഒരു കുടുംബത്തിൽ ഭക്തരായ മാതാപിതാക്കന്മാരിൽ നിന്ന് യോഹന്നാൻ ജനിച്ചു .കാസ്റ്റീലിൽ ഒരു പ്രഭുവിന്റെ കീഴിൽ ഒരാട്ടിടയന്റ ജോലിയാണ് യോഹന്നാൻ ലഭിച്ചത്.1522-ൽ പ്രഭുവിന്റെ കാലാൾ പടയിൽ ചേർന്നു ഫ്രഞ്ചുകാരും സ്പെയിനുകാരും തമ്മിൽ നടന്ന യുദ്ധത്തിൽ പങ്കെടുത്തു. ഹങ്കറി ടർക്കിക്കെതിരായി നടന്ന യുദ്ധത്തിലും അദ്ദേഹം ഭാഗഭാക്കായി.അശുദ്ധ സമ്പർക്കത്താൽ ദൈവത്തെ ദ്രോഹിക്കുന്നതിലുണ്ടായിരുന്ന ഭയം അദ്ദേഹം നഷ്ടപ്പെടുത്തി. യുദ്ധം കഴിഞ്ഞ് സൈന്യത്തെ പിരിച്ചുവിട്ടപ്പോൾ സെവീലിൽ ഒരു പ്രഭുവിന്റെ കീഴിൽ ആട്ടിടയനായി. അന്ന് 40 വയസ്സു പ്രായമുണ്ടായിരുന്നു തന്റെ ഭൂതകാല ജീവിതത്തിലെ തെറ്റുകളെ പറ്റി ഓർത്ത് അദ്ദേഹത്തിന് സങ്കടം തോന്നി. രാവും പകലും പ്രാർത്ഥനയിലും ആശാനിഗ്രഹങ്ങളിലും ചെലവഴിച്ചു. ഇതു കൊണ്ട് തൃപ്ത്തിപ്പെടാരെ അവശസേവനത്തെ ലക്ഷ്യമാക്കി ആഫ്രിക്കയിലേക്ക് പുറപ്പെട്ടു.ജിബ്രാൾട്ടറിൽ വച്ച് ഒരു കുടുംബം കഷ്ടപ്പെടുന്നതായി കണ്ടപ്പോൾ അദ്ദേഹം അവിടെ താമസിച്ച് കൂലിപ്പണി ചെയ്ത് ആ കുടുംബത്തെ സംരക്ഷിച്ചു.പിന്നീട് അദ്ദേഹം ഒരു പുസ്തക വില്‌പനശാല തുടങ്ങി . അക്കാലത്ത് ആവിലായിലെ വി.യോഹന്നാന്റെ ഒ

ST.Peter Damian in malayalam

  പീറ്റർ ഡാമിയൻ ഇറ്റാലിയൻ വൈദികനായിരുന്നു  പീറ്റർ ഡാമിയൻ .കർദ്ദിനാൾ പദവിയും വേദപാരംഗതസ്ഥാനവും (ഡോക്ടർ ഒഫ് ദ് ചർച്ച്) ലഭിച്ചിട്ടുണ്ട്. 1007ൽ റവന്നയിൽ ഡാമിയൻജനിച്ചു. വൈദികനാകുന്നതിനു മുമ്പ് റവന്നയിൽഅധ്യാപകവൃത്തിയിൽ ഏർപ്പെട്ടിരുന്നു. ഇദ്ദേഹം 1035ൽ ഫോൺടെ അവല്ലാനയിലെ പ്രസിദ്ധമായ സന്യാസിമഠത്തിൽ ചേർന്നു. ആശ്രമത്തിന്റെതലവനായിതിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ആശ്രമവാസികൾക്കായി ബെനഡിക്റ്റ് വിശുദ്ധന്റെയും റൊമൗൾഡ് വിശുദ്ധന്റെയും മാതൃകയിൽ നിയമനിർമ്മാണം നടത്തി. വൈദിക സമൂഹം ഉയർന്ന സദാചാരമൂല്യങ്ങൾ പുലർത്തണമെന്ന പക്ഷക്കാരനായിരുന്നു ഡാമിയൻ. ഗ്രിഗറി ആറാമൻ മാർപ്പാപ്പയായിതിരഞ്ഞെടുക്കപ്പെട്ടപ്പോൾ വൈദികസമൂഹത്തെ ശുദ്ധീകരിക്കാൻ ഡാമിയൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ലിബർ ഗൊമാർഗി അനസ്  എന്ന ഗ്രന്ഥം ഡാമിയൻ രചിച്ചു. 1057ൽ സ്റ്റീഫൻ പത്താമൻ മാർപ്പാപ്പ വൈദിക സമൂഹത്തിലെ എല്ലാ അനാചാരങ്ങളും അവസാനിപ്പിക്കും എന്നു പ്രഖ്യാപിച്ചു. ഇതേ വർഷം ഓസ്ട്രിയയിയലെകർദ്ദിനാളായി ഡാമിയൻ നിയമിതനായി.ഡാമിയൻ പലപ്പോഴും മാർപ്പാപ്പയുടെ പ്രതിപുരുഷനായി പ്രവർത്തിച്ചിട്ടുണ്ട്. 1059ൽ നിക്കൊളസ് രണ്ടാമൻ ഡാമിയനെ മിലാനിലേക്കയച്ചു. അവിടെ വൈദികർക്കിടയിൽ

ഫാദർ ഡാമിയൻ

ഫാദർ ഡാമിയൻ ബൽജിയത്തിലെ ട്രമലോയിൽ കച്ചവടക്കാരനായ ജോനാസ് ഫ്രാൻസിസ്കസ് ഡെ വ്യുസ്റ്ററിന്റെയും ആനി കാതറൈൻ ഡെ വ്യുസ്റ്ററിന്റെയും ഏഴാമത്തെ പുത്രനായി 1840 ജനുവരി 3നു ജോസഫ് ഡെ വ്യുസ്റ്റർ ജനിച്ചു. ബ്രെയ്നെ ലെ കോംറ്റോയിൽ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ല്യൂവെൻ എന്ന സ്ഥലത്തു 'കോൺഗ്രിഗേഷൻ ഓഫ് ദ സേക്രട്ട് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി' എന്ന സന്യാസസഭയിൽ ചേർന്ന ജോസഫ് ഡെ വ്യുസ്റ്റർ ആദ്യ വ്രതത്തോടൊപ്പം ഡാമിയൻ എന്ന പേരു സ്വീകരിച്ചു. മിഷണറി ജോലികൾക്കായി വിദേശത്തേയ്ക്കു പോവുക എന്ന തന്റെ സഹോദരന്റെ നടക്കാതെ പോയ മോഹം ഏറ്റെടുത്ത്, ഫാദർ ഡാമിയൻ ഒരു വിദേശദൗത്യത്തിനായി പുറപ്പെട്ടു. 1864 മാർച്ച് 19നു ഹോണോലുലു കടൽതീരത്ത് ഫാദർ ഡാമിയൻ ഒരു മിഷണറിയായി കപ്പലിറങ്ങി. 1864 മെയ് 24നു ഹോണോലുലുവിലെ ഔവർ ലേഡി ഓഫ് പീസ് കത്തീഡ്രൽപള്ളിയിൽ വച്ച് അദ്ദേഹം പൗരോഹിത്യ കൂദാശ സ്വീകരിച്ചു. തുടർന്ന് പൊതുജനാരോഗ്യരംഗത്ത് പ്രതിസന്ധികൾ നിലനിന്നിരുന്ന ഒവാഹു ദ്വീപിലെ പല ഇടവകകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഹവായ് ദ്വീപിലെത്തുന്ന വിദേശീയരായ കച്ചവടക്കാരും, നാവികരും, ഹവായിയൻ ജനതയ്ക്കു വിവിധ രോഗങ്ങൾ സമ്മാനിച്ചിരുന്നു. മുൻപൊരിക്കല

റിച്ചിയിലെ വി.കാഥറിൻ St.Catherine of Ricci

റിച്ചിയിലെ  വി.കാഥറിൻ ഫ്ളോറെൻസിൽ റിച്ചി എന്നൊരു സമ്പന്ന കുടുംബത്തിൽ ജനിച്ചു. ജ്ഞാനസ്നാന നാമം അലക്സാണ്ട്രി നാ എന്നായിരുന്നു.അമ്മ തന്റെ ശിശു പ്രായത്തിൽ മരിച്ചതിനാൽ അമ്മാമ്മയാണ് കുഞ്ഞിനെ വളർത്തിയത്. 14-ാമത്തെ വയസിൽ അലക്സാൻട്രീനാ ഡൊമിനിക്കൻ  സഭയിൽ ചേർന്നു കാഥറൈൻ എന്ന നാമം സ്വീകരിച്ചു .രണ്ടു വർഷം അവൾക്ക് തീരെ സുഖമുണ്ടായിരുന്നില്ല കോപം അനിയന്ത്രിതമായിരുന്നു. നമ്മുടെ കർത്താവിന്റെ പീഡാനുഭവത്തെപ്പറ്റിയുള്ള ചിന്തയായിരുന്നു അവളുടെ ആശ്വാസം .അദ്ഭുതകരമായ രീതിയിൽ ആ സുഖക്കേട് മാറി .അതോടെ അവൾ പ്രായശ്ചിത്തവും പ്രാർത്ഥനയും വർദ്ധിച്ചു. ആഴ്ച്ചയിൽ രണ്ട് മൂന്ന് ദിവസം അപ്പവും വെള്ളവും മാത്രമായിരുന്നു അവളുടെ ഭക്ഷണം. ഒരു ദിവസം ഒന്നും ഭക്ഷിച്ചിരുന്നില്ല. സഭാ നിയമം അനുവദിച്ചെടുത്തോളം സ്വശരീരത്തിൽ ചമ്മട്ടി കൊണ്ട് അടിച്ചുപോന്നു .അവളുടെ പ്രായശ്ചിത്താരൂപിയേക്കാൾ അത്ഭുതാവഹമായിരുന്നു അവളുടെ എളിമയും ശാന്തതയുംപ്രാശാന്തതയുംപ്രാർത്ഥനയുംർത്ഥനയും പ്രായശ്ചിത്തവും ധ്യാനവും കൊണ്ടാണ് ഈ ദൃശമായ ആത്മനിയന്ത്രണം അവൾ പ്രാപിച്ചത്         കാഥറിന്റെ ജീവത വിശുദ്ധി ഗ്രഹിച്ചിരുന്ന സഭാംഗങ്ങൾ അവളെ ചെറുപ്പത്തിൽ തന്നെ നോവ

Saint Gonsalo Garcia

Saint Gonsalo Garcia Saint Gonsalo Garcia, O.F.M. , (1556 – 5 February 1597) was a Roman Catholic Franciscan friar from Portuguese India, who died as a martyr in Japan and is venerated as a saint, one of the Twenty-six Martyrs of Japan so venerated. The first Indian born to attain sainthood was born in the western coastal town of Vasai, now an exurb of the city of Mumbai, he hailed from the town—then known as Baçaim in Portuguese, later Bassein in English—during the time the town was under Portuguese colonial rule. The festival of St. Gonsalo has come to be held on the first Sunday nearest to the neap tide following Christmas in Vasai. St. Gonsalo Garcia was born as Gonçalo Garcia in 1557. Documents in the Lisbon Archives (ANTT) describe Gonsalo Garcia as a ‘natural de Agaçaim ’ or ‘resident of agashi’ village in Bassein. His father was a Portuguese soldier and his mother a Canarim (pl. canarins), that was how the Portuguese called the inhabitants of the Konkan. This term

ഡൊമിനിക് സാവിയോ ST.DOMINIC SAVIO

ഡൊമിനിക് സാവിയോ "small in size, but a towering giant in spirit."                                                         Pope Pius XI, ഹ്രസ്വമായ ജീവിതത്തിനു ശേഷം കൗമാരപ്രായത്തിൽ മരിച്ച്, കത്തോലിക്കാസഭയിലെ വിശുദ്ധപദവിയിലേക്കുയർത്തപ്പെട്ട ഇറ്റലി സ്വദേശിയാണ് ഡൊമിനിക് സാവിയോ (ജനനം: ഏപ്രിൽ 2, 1842 – മരണം: മാർച്ച് 9, 1857).വിശുദ്ധ ജോൺ ബോസ്കോയുടെ ശിഷ്യനായിരുന്ന സാവിയോ, 14-ആം വയസ്സിൽ രോഗബാധിതനായി മരിക്കുമ്പോൾ, പുരോഹിതപദവിക്കായി പഠിക്കുകയായിരുന്നു. It was Fr. Giuseppe Cugliero, Dominic's teacher at school, who gave a high account of him to John Bosco and recommended that Bosco meet him during the Feast of the Rosary, when he would take his boys to Murialdo. Accordingly, accompanied by his father, Dominic met John Bosco on the first Monday in the month of October, 1854. John Bosco records this conversation in some detail. He notes that Dominic was eager to go to Turin with John Bosco, and that he wished to become a priest after completing his studies in that to

വിഅൽഫോൻസാമ്മ ST.ALPHONSA

                   വിഅൽഫോൻസാമ്മ കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി സീറോ മലബാർ കത്തോലിക്കാ അതിരൂപതയിലെ കുടമാളൂർ ഇടവകയിൽ ഉൾപ്പെട്ട ആർപ്പൂക്കര ഗ്രാമത്തിലെ മുട്ടത്തുപാടത്ത് ജോസഫിന്റെയും മേരിയുടെയും നാലാമത് മകളായി 1910 ഓഗസ്റ്റ് 19 - ന് ജനിച്ചു. അന്നക്കുട്ടി എന്ന പേരാണ് അവർ മകൾക്ക് നൽകിയത്. ചെമ്പകശ്ശേരി രാജഭരണകാലത്ത് മുട്ടത്തുപാടം കുടുംബം പള്ളി സ്ഥാപനത്തോട് അനുബന്ധിച്ച് ആർപ്പൂക്കരയിൽ സ്ഥിരതാമസമാക്കുകയും പിന്നീട് കൊട്ടാരം വൈദ്യന്മാരായി പ്രവർത്തിക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു.. ഇന്നും ഈ കുടുംബത്തിലെ ചില അംഗങ്ങൾ വൈദ്യന്മാരായി അറിയപ്പെടുന്നു. അന്നക്കുട്ടിയുടെ ജനനത്തിനു മുൻപ് അമ്മ ഒരു പാമ്പിനെ കണ്ട് ഭയപ്പെട്ടതിനെ തുടർന്ന് ഗർഭകാലം തികയുന്നതിനു മുൻപ്, എട്ടാം മാസത്തിലാണ് അന്നക്കുട്ടി ജനിച്ചത്.. ഓഗസ്റ്റ് 27 - ന് പരിശുദ്ധ കന്യകാമറിയത്തിന്റെ പേരിലുള്ള കുടമാളൂർ ഇടവക ദേവാലയത്തിൽ വെച്ച് മാമ്മോദീസ നൽകി. പ്രസവത്തിനു ശേഷം അന്നക്കുട്ടിയുടെ മാതാവിന്റെ അസുഖം ദിനംപ്രതി വർദ്ധിച്ചു വന്നു. ഈ വേളയിൽ അവരെ കാണുവാൻ വന്ന സഹോദരി മുട്ടുചിറ മുരിക്കൻ അന്നമ്മയോട് തന്റെ കുഞ്ഞിന്റെ കാര്യത്തിൽ ശ്രദ്ധിക്ക

വി.എവുപ്രാസ്യാമ്മ ST EUPHRASIA

        വി . എവുപ്രാസ്യാമ്മ പ്രാർത്ഥിക്കുന്ന അമ്മ ജനനം : 1877 ഒക്ടോബർ 17          വെള്ളിക്കുളങ്ങര, തൃശ്ശൂർ , കേരളം   മരണം 1952 ഓഗസ്റ്റ് 29 (പ്രായം 74)     തൃശ്ശൂർ ജില്ലയിലെ കാട്ടൂർ ഗ്രാമത്തിൽ എലുവത്തിങ്കൽ ചേർപ്പുക്കാരൻ സിറോ മലബാർ തറവാട്ടിൽ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായാണ് റോസ എന്ന എവുപ്രാസ്യമ്മ ജനിച്ചത്. ഒമ്പതാം വയസിൽതന്നെ കർമലീത്താ സഭയിൽ അംഗമായി. പിന്നീട് സഭാവസ്ത്രം സ്വീകരിച്ച് എവുപ്രാസ്യമ്മ എന്ന പേരു സ്വീകരിച്ചു. ഒല്ലൂർ സെന്റ് മേരീസ് മഠത്തിൽ 45 വർഷത്തോളം പ്രവർത്തിച്ചു. 1987-ൽ സഭ ദൈവദാസിയായി പ്രഖ്യാപിച്ചു. 'പ്രാർത്ഥിക്കുന്ന അമ്മ' എന്ന് ഇവരെ വിളിച്ചിരുന്നു. 2006 ഡിസംബർ മൂന്നിന് കത്തോലിക്കാ സഭ എവുപ്രാസ്യമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ ഇവരെ വിശുദ്ധ എന്ന് നാമകരണം ചെയ്തു.

ST.JHON BRITO

 ST.John Brito                   A TRUE MODEL FOR PASSION John de Brito was the scion of a powerful aristocratic Portuguese family; his father, Salvador de Brito Pereira, died while serving as Viceroy of the Portuguese colony of Brazil. He joined the Jesuits in 1662, studying at the famous University of Coimbra. He traveled to the missions of Madurai, in Southern India, present-day Tamil Nad, in 1673 and preached the Christian religion in the region of the Maravar country. He renamed himself Arul Anandar (அருளானந்தர்) in Tamil. The ruler of the Maravar country imprisoned him in 1684. Having been expelled, he returned to Lisbon in 1687 and worked as a missions procurator. King Pedro II wanted him to stay, but in 1690 he returned to the Maravar country with 24 new missionaries. The Madurai Mission was a bold attempt to establish an Indian Catholic Church that was relatively free of European cultural domination. As such, Brito learned the native languages, went about dr

ജോൺ ബോസ്‌കോ ST.DON BOSCO

ജോൺ ബോസ്‌കോ   A LOVER OF YOUTH......  1815 ഓഗസ്റ്റ് 16 - ന് ഇറ്റലിയിലെ പൈഡ്‌മോണ്ടിൽ ജനിച്ചു. 1888 ജനുവരി 31-ന് 72 ആം വയസ്സിൽ അന്തരിച്ചു. 1931 ഏപ്രിൽ 1 - ന് പയസ് പതിനൊന്നാമൻ മാർപാപ്പ റോമിൽ വച്ച് ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. John Bosco was born in the evening of 16 August 1815 in the hillside hamlets of Becchi, Italy. He was the youngest son of Francesco Bosco (1784–1817) and Margherita Occhiena. He had two older brothers, Antonio and Giuseppe (1813–1862). The Boscos of Becchis were farmhands of the Moglian Family. John Bosco was born into a time of great shortage and famine in the Piedmonteses countryside, following the devastation wrought by the Napoleonic wars and a drought in 1817. When he was little more than two years old his father Francesco died, leaving the support of three boys to his mother, Margherita. She played a strong role in Bosco's formation and personality, and was an early supporter of her son's ideals. In 1825, when he was n

തോമസ് അക്വീനാസ് ST.THOMAS AQUINAS

തോമസ് അക്വീനാസ് ഇറ്റലിയിൽ മൊന്തെ കസീനോയ്ക്കടുത്തുളള റോക്കസേക്ക എന്ന സ്ഥലത്ത് 1225 അക്വീനാസ് ജനിച്ചു. അക്വിനോ എന്ന ചെറുനഗരത്തിൽ നിന്ന് മൂന്നു മൈൽ അകലെയും നേപ്പിൾസിലും റോമിലും നിന്നു തുല്യ ദൂരത്തിലും ആയിരുന്നു ജന്മസ്ഥലം. അക്വീനോയിലെ ലാൻഡൽഫ് പ്രഭുവും തിയോഡോറയും ആയിരുന്നു മാതാപിതാക്കൾ . 1239 വരെ മൊന്തെ കസീനയിലെ ബനഡിക്ടൻ ആശ്രമത്തിൽ പ്രാഥമിക വിദ്യാഭ്യാസം ചെയ്തു. പിന്നീട് നേപ്പിൾസ് സർ‌വകലാശാലയി വിദ്യാർത്ഥിയായിരിക്കെ ഡൊമനിക്കൻ സന്യാസി സമൂഹത്തിന്റെ ആദർശങ്ങളിൽ ആകൃഷ്ടനായ അക്വീനാസ് ആ സന്യാസസമൂഹത്തിൽ ചേരാൻ തീരുമാനിച്ചു. ബെനഡിക്ടൻ സന്യാസസമൂഹത്തിൽ ചേർന്ന്, കുടുംബത്തിനു പ്രയോജനപ്പെടുമാറ് ആശ്രമാധിപൻ ആയിത്തീരണം എന്നായിരുന്നു അമ്മയുടേയും മറ്റും ആഗ്രഹം. വീട്ടുകാർ അക്വീനാസിന്റെ മനസ്സു മാറ്റുമെന്നു ഭയന്ന ഡൊമിനിക്കന്മാർ, അദ്ദേഹത്തെ തങ്ങളുടെ സമൂഹത്തിൽ ചേർത്ത് റോമിലേയ്ക്ക് അയച്ചു. അവിടന്ന് പഠനാർത്ഥം പാരിസിലോ കൊളോണിലോ എത്തിക്കുകയായിരുന്നു ഉദ്ദേശം. എന്നാൽ റോമിലേയ്ക്കുള്ള വഴിയിൽ അക്വാപെൻഡെന്റെ എന്ന പട്ടണത്തിനടുത്തു വച്ച്, അമ്മ തിയൊഡോറയുടെ നിർദ്ദേശാനുസരണം, ഫ്രെഡറിക്ക് രാജാവിന്റെ സൈന്യത്തിലെ അംഗങ്ങള

ഫ്രാൻസിസ് ഡി സാലസ് ST.FRANSIC DE SALES

ഫ്രാൻസിസ് ഡി സാലസ് 1567 ഓഗസ്റ്റ് 21 - ന് സ്വിറ്റ്സർലാന്റിലെ ജനീവ നഗരത്തിനു സമീപമുള്ള തോറൺസ് പട്ടണത്തിലാണ് ഫ്രാൻസ്വാ ഡി സാലിസിന്റെ മകനായി ഫ്രാൻസിസ് ഡി സാലസിന്റെ ജനനം. യൂറോപ്പിലെ തന്നെ ഒരു പ്രമുഖ കുടുംബമായിരുന്നു ഫ്രാൻസിസിന്റേത്. ഫ്രാൻസ്വായുടെയും ഭാര്യയുടെയും ഏഴു വർഷം നീണ്ട കാത്തിരിപ്പിനു ശേഷമാണ് ഫ്രാൻസിസിന്റെ ജനനം. ഫ്രാങ്കോയിക്ക് സ്വന്തമായി നുവല്ലെ എന്നറിയപ്പെട്ടിരുന്ന വലിയൊരു ഭൂപ്രദേശം ഉണ്ടായിരുന്നു. ഒപ്പം ഭാര്യാപിതാവ് നൽകിയ ബോയിസി എന്നൊരു ഭൂപ്രദേശം അദ്ദേഹത്തിന് ലഭിച്ചു. ഇവിടെയുള്ള സാലസ് മന്ദിരമെന്നറിയപ്പെട്ടിരുന്ന പ്രൗഢമായ ഭവനത്തിലാണ് അവർ നിവസിച്ചിരുന്നത്. ഫ്രാൻസിസ് അസീസിയുടെ ഭക്തരായ ഇവർ ഈ ഭവനത്തിലെ ഒരു മുറിയിൽ അസീസിയുടെ രൂപം സ്ഥാപിച്ച് ആ മുറിക്ക് വിശുദ്ധന്റെ പേരു നൽകി. ഇവിടെയായിരുന്നു ഫ്രാൻസിസ് ഡി സാലസിന്റെ ജനനം. കുറച്ചു നാളുകൾക്ക് ശേഷം തോറൺസ് ദേവാലയത്തിൽ മാമ്മോദീസ നൽകി അവർ ആ കുഞ്ഞിന് വിശുദ്ധ ഫ്രാൻസിസിന്റെ പേരും നൽകി. ദൈവഭക്തിയിലും പുണ്യത്തിലുമാണ് അവർ ഫ്രാൻസിസിനെ വളർത്തിയത്. തുടർന്ന് കുട്ടിയുടെ പഠനത്തിനായി ഫ്രാങ്കോയി, ടെയാജെ എന്ന പുരോഹിതനെ അധ്യാപകനായി ഏർപ്പെ

ഈജിപ്തിലെ അന്തോനീസ് ST ANTONY OF EGYPT

ഈജിപ്തിലെ അന്തോനീസ് (251-356)    ഉത്തര ഈജിപ്തിലെ പുരാതനപ്രവിശ്യകളിലൊന്നായിരുന്ന ഹീരാക്ലിയോപോലിൻസിലെ കോമ എന്ന സ്ഥലത്ത്, ധനികഭൂവുടമകളുടെ കുടുംബത്തിൽ ക്രി.വ. 251-ൽ അന്തോനീസ് ജനിച്ചു. പതിനെട്ടുവയസ്സുള്ളപ്പോൾ മാതാപിതാക്കൾ മരിച്ചതോടെ അന്തോനീസിന് ആകെയുണ്ടായിരുന്നത് അവിവാഹിതയായ ഇളയ സഹോദരിയായിരുന്നു. ഒരുദിവസം ദേവാലയശുശ്രൂഷക്കിടെ, "പരിപൂർണ്ണതനേടാൻ ആഗ്രഹിക്കുന്നെങ്കിൽ, നിനക്കുള്ളതെല്ലാം വിറ്റ് കിട്ടുന്ന പണം ദരിദ്രർക്ക് കൊടുത്തിട്ട് വന്ന് എന്നെ അനുഗമിക്കുക" എന്ന പുതിയനിയമത്തിലെ യേശുവിന്റെ ആഹ്വാനം വായിച്ചുകേട്ട അന്തോനീസ് അതിൽ ആകൃഷ്ടനായി. ഈ വാക്യത്തെ അക്ഷരാർഥത്തിലെടുത്ത അന്തോനീസ് തന്റെ കുടുംബസ്വത്തിൽ കുറേ അയൽവാസികൾക്ക് കൊടുക്കുകയും ബാക്കിയുള്ളത് വിറ്റ് പണം പാവങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തശേഷം സഹോദരിയെ ഒരു ക്രൈസ്തവകന്യാസമൂഹത്തിലാക്കി. തുടർന്ന് അദ്ദേഹം ആ പ്രദേശത്തെ ഒരു താപസന്റെ ശിഷ്യത്വം സ്വീകരിച്ചു   താപസജീവിതത്തിന്റെ വഴിയിൽ സാത്താനിൽ നിന്ന് അന്തോനീസിനുണ്ടായെന്നുപറയുന്ന പ്രലോഭലനങ്ങൾ പിൽക്കാലത്ത് ക്രൈസ്തവകലയിലെ മുഖ്യപ്രമേയങ്ങളിലൊന്നായി. വിരസതയും, ആലസ്യവും, മാദകസ്വപ

വിശുദ്ധ കുർബാന HOLY MASS

വിശുദ്ധ കുർബാന         സുറിയാനി ഭാഷയിലെ കുറ്ബാന , കാറെബ് (ആനയിക്കുക എന്നർത്ഥം) തന്നെ മലയാളത്തിലേക്കും ആദേശം ചെയ്യപ്പെട്ടു.  അറബിയിൽ കുറ്ബാന എന്നാൽ ബലി എന്നാണർത്ഥം   എല്ലാ വിശ്വാസികൾക്കുംവേണ്ടി പരികർമ്മം ചെയ്യപ്പെടുന്നതിനാൽ വിശുദ്ധ കുർബാന സമ്പൂർണ്ണ ആരാധനയാണ് . മറ്റു തിരുക്കർമ്മങ്ങൾ വിശ്വാസികളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടി പരകർമ്മം ചെയ്യപ്പെടുന്നു. ഈ തിരുക്കർമ്മങ്ങളുടെ പൂർത്തീകരണമായി വിശുദ്ധ കുർബാന നിലകൊള്ളുന്നു. അതിനാൽ വിശുദ്ധ കുർബാന സമ്പൂർണ്ണ ബലി, അല്ലെങ്കിൽ രാജകീയ ബലി ആയി അറിയപ്പെടുന്നു. സുറിയാനി പാരമ്പര്യത്തിൽ വിശുദ്ധ കുർബാനയെ കൂദാശകളുടെ രാജ്ഞി എന്നും വിളിക്കുന്നു. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലെ അനഫോറ, വിശുദ്ധ അദ്ദായിയുടെയും വിശുദ്ധ മാറിയുടെയും, പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിലേത് വിശുദ്ധ യാക്കോബിന്റെയും ആണു. ഈ രണ്ടു ആരാധനാ രീതികൾക്കും മൂന്നാം നൂറ്റാണ്ടോളം പഴക്കമുണ്ട്. അതിനാൽത്തന്നെ ലോകത്തിൽ ഉപയോഗത്തിലിരിക്കുന്ന ലിറ്റർജികളിൽവച്ചുതന്നെ ഏറ്റവും പഴക്കം ചെന്ന ലിറ്റർജി ഇവയാണ്. പരിശുദ്ധ പരമ ദിവ്യ കരുണ്യത്തിന് എന്നേരവും സ്തുതിയും പുകഴ്ചയും ആരാധനയും