Skip to main content

ST.Peter Damian in malayalam

  പീറ്റർ ഡാമിയൻ


ഇറ്റാലിയൻ വൈദികനായിരുന്നു പീറ്റർ ഡാമിയൻ.കർദ്ദിനാൾ പദവിയും വേദപാരംഗതസ്ഥാനവും (ഡോക്ടർ ഒഫ് ദ് ചർച്ച്) ലഭിച്ചിട്ടുണ്ട്. 1007ൽ റവന്നയിൽ ഡാമിയൻജനിച്ചു. വൈദികനാകുന്നതിനു മുമ്പ് റവന്നയിൽഅധ്യാപകവൃത്തിയിൽ ഏർപ്പെട്ടിരുന്നു. ഇദ്ദേഹം 1035ൽ ഫോൺടെ അവല്ലാനയിലെ പ്രസിദ്ധമായ സന്യാസിമഠത്തിൽ ചേർന്നു. ആശ്രമത്തിന്റെതലവനായിതിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ആശ്രമവാസികൾക്കായി ബെനഡിക്റ്റ് വിശുദ്ധന്റെയും റൊമൗൾഡ് വിശുദ്ധന്റെയും മാതൃകയിൽ നിയമനിർമ്മാണം നടത്തി.
വൈദിക സമൂഹം ഉയർന്ന സദാചാരമൂല്യങ്ങൾ പുലർത്തണമെന്ന പക്ഷക്കാരനായിരുന്നു ഡാമിയൻ. ഗ്രിഗറി ആറാമൻ മാർപ്പാപ്പയായിതിരഞ്ഞെടുക്കപ്പെട്ടപ്പോൾ വൈദികസമൂഹത്തെ ശുദ്ധീകരിക്കാൻ ഡാമിയൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.ലിബർ ഗൊമാർഗി അനസ് എന്ന ഗ്രന്ഥം ഡാമിയൻ രചിച്ചു. 1057ൽ സ്റ്റീഫൻ പത്താമൻ മാർപ്പാപ്പ വൈദിക സമൂഹത്തിലെ എല്ലാ അനാചാരങ്ങളും അവസാനിപ്പിക്കും എന്നു പ്രഖ്യാപിച്ചു. ഇതേ വർഷം ഓസ്ട്രിയയിയലെകർദ്ദിനാളായി ഡാമിയൻ നിയമിതനായി.ഡാമിയൻ പലപ്പോഴും മാർപ്പാപ്പയുടെ പ്രതിപുരുഷനായി പ്രവർത്തിച്ചിട്ടുണ്ട്. 1059ൽ നിക്കൊളസ് രണ്ടാമൻ ഡാമിയനെ മിലാനിലേക്കയച്ചു. അവിടെ വൈദികർക്കിടയിൽ നിലവിലിരുന്ന അനാചാരങ്ങൾ അവസാനിപ്പിക്കുക എന്നതായിരുന്നു ഡാമിയന്റെ കർത്തവ്യം.
1063ൽ അലക്സാണ്ടർ രണ്ടാമൻ ഡാമിയനെ ഫ്രാൻസിലേക്കയച്ചു. ക്ലൂന്നിയിലെ സന്യാസിമഠത്തിന്റെ അധിപനായ ഹ്യുഗും മേകണിലെ ബിഷപ്പായ ഡ്രൊഗൊയും തമ്മിലുള്ള തർക്കം ഒത്തുതീർപ്പാക്കുകയായിരുന്നു ഡാമിയനിൽ നിക്ഷിപ്തമായിരുന്ന ഉത്തരവാദിത്തം. ഡാമിയൻ വിജയം കൈവരിക്കുകയും ചെയ്തു. ഇതിൽ സന്തുഷ്ടരായ സന്യാസിമാർ ഡാമിയനു നിരവധി സമ്മാനങ്ങൾ നൽകാൻ തയ്യാറായെങ്കിലും ഡാമിയൻ അവരെ വിലക്കുകയാണുണ്ടായത്. താത്ക്കാലിക പാരിതോഷികങ്ങൾ സ്വീകരിക്കുന്നത് ശാശ്വതമായവ ലഭിക്കുന്നതിനു തടസ്സമാകും എന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശ്വാസം. ഡാമിയന്റെ അവസാന ദൗത്യം റവന്നയിലായിരുന്നു. അവിടെ നിന്നുള്ള മടക്കയാത്രയിൽ 1072 ഫെബ്രുവരി 23ന് ഫയെൻറ്സായിൽ വച്ചു ഇദ്ദേഹം നിര്യാതനായി.ദൈവശാസ്ത്രം സംബന്ധിച്ച് നിരവധി കൃതികൾ      ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1828ൽ ലിയോ പന്ത്രണ്ടാമൻ മാർപാപ്പഡാമിയനെ വേദപാരംഗതൻ (ഡോക്ടർ ഒഫ് ദ് ചർച്ച്) ആയി പ്രഖ്യാപിച്ചു. റോമൻ കത്തോലിക്ക സഭ ഫെബ്രുവരി 23 ഡാമിയന്റെ ഓർമദിനമായി ആചരിക്കുന്നു.

Comments

Popular posts from this blog

വി.എവുപ്രാസ്യാമ്മ ST EUPHRASIA

        വി . എവുപ്രാസ്യാമ്മ പ്രാർത്ഥിക്കുന്ന അമ്മ ജനനം : 1877 ഒക്ടോബർ 17          വെള്ളിക്കുളങ്ങര, തൃശ്ശൂർ , കേരളം   മരണം 1952 ഓഗസ്റ്റ് 29 (പ്രായം 74)     തൃശ്ശൂർ ജില്ലയിലെ കാട്ടൂർ ഗ്രാമത്തിൽ എലുവത്തിങ്കൽ ചേർപ്പുക്കാരൻ സിറോ മലബാർ തറവാട്ടിൽ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായാണ് റോസ എന്ന എവുപ്രാസ്യമ്മ ജനിച്ചത്. ഒമ്പതാം വയസിൽതന്നെ കർമലീത്താ സഭയിൽ അംഗമായി. പിന്നീട് സഭാവസ്ത്രം സ്വീകരിച്ച് എവുപ്രാസ്യമ്മ എന്ന പേരു സ്വീകരിച്ചു. ഒല്ലൂർ സെന്റ് മേരീസ് മഠത്തിൽ 45 വർഷത്തോളം പ്രവർത്തിച്ചു. 1987-ൽ സഭ ദൈവദാസിയായി പ്രഖ്യാപിച്ചു. 'പ്രാർത്ഥിക്കുന്ന അമ്മ' എന്ന് ഇവരെ വിളിച്ചിരുന്നു. 2006 ഡിസംബർ മൂന്നിന് കത്തോലിക്കാ സഭ എവുപ്രാസ്യമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ ഇവരെ വിശുദ്ധ എന്ന് നാമകരണം ചെയ്തു.

ഡൊമിനിക് സാവിയോ ST.DOMINIC SAVIO

ഡൊമിനിക് സാവിയോ "small in size, but a towering giant in spirit."                                                         Pope Pius XI, ഹ്രസ്വമായ ജീവിതത്തിനു ശേഷം കൗമാരപ്രായത്തിൽ മരിച്ച്, കത്തോലിക്കാസഭയിലെ വിശുദ്ധപദവിയിലേക്കുയർത്തപ്പെട്ട ഇറ്റലി സ്വദേശിയാണ് ഡൊമിനിക് സാവിയോ (ജനനം: ഏപ്രിൽ 2, 1842 – മരണം: മാർച്ച് 9, 1857).വിശുദ്ധ ജോൺ ബോസ്കോയുടെ ശിഷ്യനായിരുന്ന സാവിയോ, 14-ആം വയസ്സിൽ രോഗബാധിതനായി മരിക്കുമ്പോൾ, പുരോഹിതപദവിക്കായി പഠിക്കുകയായിരുന്നു. It was Fr. Giuseppe Cugliero, Dominic's teacher at school, who gave a high account of him to John Bosco and recommended that Bosco meet him during the Feast of the Rosary, when he would take his boys to Murialdo. Accordingly, accompanied by his father, Dominic met John Bosco on the first Monday in the month of October, 1854. John Bosco records this conversation in some detail. He notes that Dominic was eager to go to Turin with John Bosco, and that he wished to become a priest after completing his studies in that to

റിച്ചിയിലെ വി.കാഥറിൻ St.Catherine of Ricci

റിച്ചിയിലെ  വി.കാഥറിൻ ഫ്ളോറെൻസിൽ റിച്ചി എന്നൊരു സമ്പന്ന കുടുംബത്തിൽ ജനിച്ചു. ജ്ഞാനസ്നാന നാമം അലക്സാണ്ട്രി നാ എന്നായിരുന്നു.അമ്മ തന്റെ ശിശു പ്രായത്തിൽ മരിച്ചതിനാൽ അമ്മാമ്മയാണ് കുഞ്ഞിനെ വളർത്തിയത്. 14-ാമത്തെ വയസിൽ അലക്സാൻട്രീനാ ഡൊമിനിക്കൻ  സഭയിൽ ചേർന്നു കാഥറൈൻ എന്ന നാമം സ്വീകരിച്ചു .രണ്ടു വർഷം അവൾക്ക് തീരെ സുഖമുണ്ടായിരുന്നില്ല കോപം അനിയന്ത്രിതമായിരുന്നു. നമ്മുടെ കർത്താവിന്റെ പീഡാനുഭവത്തെപ്പറ്റിയുള്ള ചിന്തയായിരുന്നു അവളുടെ ആശ്വാസം .അദ്ഭുതകരമായ രീതിയിൽ ആ സുഖക്കേട് മാറി .അതോടെ അവൾ പ്രായശ്ചിത്തവും പ്രാർത്ഥനയും വർദ്ധിച്ചു. ആഴ്ച്ചയിൽ രണ്ട് മൂന്ന് ദിവസം അപ്പവും വെള്ളവും മാത്രമായിരുന്നു അവളുടെ ഭക്ഷണം. ഒരു ദിവസം ഒന്നും ഭക്ഷിച്ചിരുന്നില്ല. സഭാ നിയമം അനുവദിച്ചെടുത്തോളം സ്വശരീരത്തിൽ ചമ്മട്ടി കൊണ്ട് അടിച്ചുപോന്നു .അവളുടെ പ്രായശ്ചിത്താരൂപിയേക്കാൾ അത്ഭുതാവഹമായിരുന്നു അവളുടെ എളിമയും ശാന്തതയുംപ്രാശാന്തതയുംപ്രാർത്ഥനയുംർത്ഥനയും പ്രായശ്ചിത്തവും ധ്യാനവും കൊണ്ടാണ് ഈ ദൃശമായ ആത്മനിയന്ത്രണം അവൾ പ്രാപിച്ചത്         കാഥറിന്റെ ജീവത വിശുദ്ധി ഗ്രഹിച്ചിരുന്ന സഭാംഗങ്ങൾ അവളെ ചെറുപ്പത്തിൽ തന്നെ നോവ