Skip to main content

ഈജിപ്തിലെ അന്തോനീസ് ST ANTONY OF EGYPT

ഈജിപ്തിലെ അന്തോനീസ്

(251-356) 

 ഉത്തര ഈജിപ്തിലെ പുരാതനപ്രവിശ്യകളിലൊന്നായിരുന്ന ഹീരാക്ലിയോപോലിൻസിലെ കോമ എന്ന സ്ഥലത്ത്, ധനികഭൂവുടമകളുടെ കുടുംബത്തിൽ ക്രി.വ. 251-ൽ അന്തോനീസ് ജനിച്ചു. പതിനെട്ടുവയസ്സുള്ളപ്പോൾ മാതാപിതാക്കൾ മരിച്ചതോടെ അന്തോനീസിന് ആകെയുണ്ടായിരുന്നത് അവിവാഹിതയായ ഇളയ സഹോദരിയായിരുന്നു. ഒരുദിവസം ദേവാലയശുശ്രൂഷക്കിടെ, "പരിപൂർണ്ണതനേടാൻ ആഗ്രഹിക്കുന്നെങ്കിൽ, നിനക്കുള്ളതെല്ലാം വിറ്റ് കിട്ടുന്ന പണം ദരിദ്രർക്ക് കൊടുത്തിട്ട് വന്ന് എന്നെ അനുഗമിക്കുക" എന്ന പുതിയനിയമത്തിലെ യേശുവിന്റെ ആഹ്വാനം വായിച്ചുകേട്ട അന്തോനീസ് അതിൽ ആകൃഷ്ടനായി. ഈ വാക്യത്തെ അക്ഷരാർഥത്തിലെടുത്ത അന്തോനീസ് തന്റെ കുടുംബസ്വത്തിൽ കുറേ അയൽവാസികൾക്ക് കൊടുക്കുകയും ബാക്കിയുള്ളത് വിറ്റ് പണം പാവങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തശേഷം സഹോദരിയെ ഒരു ക്രൈസ്തവകന്യാസമൂഹത്തിലാക്കി. തുടർന്ന് അദ്ദേഹം ആ പ്രദേശത്തെ ഒരു താപസന്റെ ശിഷ്യത്വം സ്വീകരിച്ചു

 താപസജീവിതത്തിന്റെ വഴിയിൽ സാത്താനിൽ നിന്ന് അന്തോനീസിനുണ്ടായെന്നുപറയുന്ന പ്രലോഭലനങ്ങൾ പിൽക്കാലത്ത് ക്രൈസ്തവകലയിലെ മുഖ്യപ്രമേയങ്ങളിലൊന്നായി. വിരസതയും, ആലസ്യവും, മാദകസ്വപ്നങ്ങളും എല്ലാം വഴി സാത്താൻ അന്തോനീസിനെ നിരന്തരം അലട്ടിയെന്നും പ്രാർഥനയുടെ ശക്തികൊണ്ട് അദ്ദേഹം പ്രലോഭനങ്ങളെയെല്ലാം അതിജീവിച്ചുവെന്നും അത്തനാസിയൂസ് എഴുതിയ ജീവചരിത്രത്തിൽ പറയുന്നു. തുടർന്ന് അദ്ദേഹം ഒരു ശവക്കല്ലറയിലേക്ക് താമസം മാറ്റി അതിന്റെ പ്രവേശനദ്വാരം അടച്ചു. ഇടക്ക് ഗ്രാമീണർ കൊണ്ടുവന്നിരുന്ന ഭക്ഷണം മാത്രമായിരുന്നു ആശ്രയും. ദിവസത്തിൽ ഒരുവട്ടം മാത്രം അദ്ദേഹം ഭക്ഷിച്ചു. അപ്പവും ഉപ്പും മാത്രം ഭക്ഷണവും വെള്ളം മാത്രം പാനീയവുമായിരുന്നു. അദ്ദേഹത്തിന്റെ പരിത്യാഗപ്രകൃതിയും, തീക്ഷ്ണഭക്തിയും കണ്ട് അസൂയപൂണ്ട സാത്താൻ അന്തോനീസിനെ നിർദ്ദയം മർദ്ദിച്ച് ബോധരഹിതനാക്കിയത്രെ. സമീപഗ്രാമത്തിൽ നിന്ന് അദ്ദേഹത്തെ സന്ദർശിക്കാനെത്തിയ സുഹൃത്തുക്കൾ ബോധരഹിതനായിക്കണ്ട അന്തോനീസിനെ ഒരു ദേവാലയത്തിലെക്ക് എടുത്തുകൊണ്ടുപോയി. 

സുഖം പ്രാപിച്ച അന്തോനീസ് വീണ്ടും മരുഭൂമിയിലേക്കുപോയി. നൈൽ നദിയുടെ തീരത്ത് ക്രൊക്കോഡോപോലിസ് നഗരത്തിനടുത്തുള്ള ഒരു പിസ്പിർ എന്ന മലയാണ് അദ്ദേഹം ഇത്തവണ തെരഞ്ഞെടുത്തത്. അവിടെ ഉപേക്ഷിക്കപ്പെട്ട ഒരു റോമൻ കോട്ടയിൽ ഒറ്റക്ക് അദ്ദേഹം ഇരുപതുവർഷക്കാലം താമസിച്ചു. സാത്താൻ അന്തോനീസിനോടുള്ള സമരം അവിടെയും തുടർന്നെന്ന് അത്തനാസിയൂസ് പറയുന്നു. ഇത്തവണ ചെന്നായ്, സിംഹം, സർപ്പങ്ങൾ, തേൾ തുടങ്ങിയ ജന്തുരൂപങ്ങളിലൂടെയാണ് അദ്ദേഹം പരീക്ഷിക്കപ്പെട്ടത്. അദ്ദേഹത്തെ ആക്രമിക്കാനും കടിച്ചുകീറാനും പോകുന്നമട്ടിൽ അവ പ്രത്യക്ഷപ്പെട്ടു. എന്നാൽ അവയെ നോക്കി ചിരിച്ച്, "നിങ്ങൾക്ക് എനിക്കുമേൽ അധികാരമുണ്ടായിരുന്നെങ്കിൽ ഇത്രയേറെയെണ്ണം ഒരുമിച്ചുവരാതെ ഏതെങ്കിലും ഒരെണ്ണം മാത്രം മതിയാകുമായിരുന്നു" എന്നു പറയുകയാണത്രെ അന്തോനീസ് ചെയ്തത്.
തന്റെ അന്ത്യം അടുത്ത് എന്നറിഞ്ഞ അന്തോനീസ്, തന്റെ ഊന്നുവടി മഹാതാപസനായിരുന്ന ഈജിപ്തിലെ മക്കാറിയൂസിനും ആട്ടിൻ തോൽ കൊണ്ടുള്ള കുപ്പായങ്ങളിലൊന്ന് അത്തനാസിയൂസിനും, രണ്ടാമത്തേത് തന്റെ ശിഷ്യൻ വിശുദ്ധ സെറാപിയോണിനും കൊടുക്കാൻ നിർദ്ദേശം നൽകി. തന്റെ ശരീരം, ഈജിപ്തുകാരുടെയിടയിൽ പതിവുള്ളതുപോലെ വിഭജിക്കപ്പെടാതിരിക്കാനായി, രഹസ്യമായി തിരിച്ചറിയാത്ത ഒരു കുടീരത്തിൽ സംസ്കരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. തുടർന്ന് അദ്ദേഹം നിലത്തു കിടന്ന് അന്ത്യശ്വാസം വലിച്ചു. 105 വയസ്സുവരെ ജീവിച്ച അദ്ദേഹത്തിന്റെ മരണം ക്രി.വ. 354-ൽ ആയിരുന്നു.

Comments

Popular posts from this blog

വി.എവുപ്രാസ്യാമ്മ ST EUPHRASIA

        വി . എവുപ്രാസ്യാമ്മ പ്രാർത്ഥിക്കുന്ന അമ്മ ജനനം : 1877 ഒക്ടോബർ 17          വെള്ളിക്കുളങ്ങര, തൃശ്ശൂർ , കേരളം   മരണം 1952 ഓഗസ്റ്റ് 29 (പ്രായം 74)     തൃശ്ശൂർ ജില്ലയിലെ കാട്ടൂർ ഗ്രാമത്തിൽ എലുവത്തിങ്കൽ ചേർപ്പുക്കാരൻ സിറോ മലബാർ തറവാട്ടിൽ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായാണ് റോസ എന്ന എവുപ്രാസ്യമ്മ ജനിച്ചത്. ഒമ്പതാം വയസിൽതന്നെ കർമലീത്താ സഭയിൽ അംഗമായി. പിന്നീട് സഭാവസ്ത്രം സ്വീകരിച്ച് എവുപ്രാസ്യമ്മ എന്ന പേരു സ്വീകരിച്ചു. ഒല്ലൂർ സെന്റ് മേരീസ് മഠത്തിൽ 45 വർഷത്തോളം പ്രവർത്തിച്ചു. 1987-ൽ സഭ ദൈവദാസിയായി പ്രഖ്യാപിച്ചു. 'പ്രാർത്ഥിക്കുന്ന അമ്മ' എന്ന് ഇവരെ വിളിച്ചിരുന്നു. 2006 ഡിസംബർ മൂന്നിന് കത്തോലിക്കാ സഭ എവുപ്രാസ്യമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ ഇവരെ വിശുദ്ധ എന്ന് നാമകരണം ചെയ്തു.

ഡൊമിനിക് സാവിയോ ST.DOMINIC SAVIO

ഡൊമിനിക് സാവിയോ "small in size, but a towering giant in spirit."                                                         Pope Pius XI, ഹ്രസ്വമായ ജീവിതത്തിനു ശേഷം കൗമാരപ്രായത്തിൽ മരിച്ച്, കത്തോലിക്കാസഭയിലെ വിശുദ്ധപദവിയിലേക്കുയർത്തപ്പെട്ട ഇറ്റലി സ്വദേശിയാണ് ഡൊമിനിക് സാവിയോ (ജനനം: ഏപ്രിൽ 2, 1842 – മരണം: മാർച്ച് 9, 1857).വിശുദ്ധ ജോൺ ബോസ്കോയുടെ ശിഷ്യനായിരുന്ന സാവിയോ, 14-ആം വയസ്സിൽ രോഗബാധിതനായി മരിക്കുമ്പോൾ, പുരോഹിതപദവിക്കായി പഠിക്കുകയായിരുന്നു. It was Fr. Giuseppe Cugliero, Dominic's teacher at school, who gave a high account of him to John Bosco and recommended that Bosco meet him during the Feast of the Rosary, when he would take his boys to Murialdo. Accordingly, accompanied by his father, Dominic met John Bosco on the first Monday in the month of October, 1854. John Bosco records this conversation in some detail. He notes that Dominic was eager to go to Turin with John Bosco, and that he wished to become a priest after completing his studies in that to

റിച്ചിയിലെ വി.കാഥറിൻ St.Catherine of Ricci

റിച്ചിയിലെ  വി.കാഥറിൻ ഫ്ളോറെൻസിൽ റിച്ചി എന്നൊരു സമ്പന്ന കുടുംബത്തിൽ ജനിച്ചു. ജ്ഞാനസ്നാന നാമം അലക്സാണ്ട്രി നാ എന്നായിരുന്നു.അമ്മ തന്റെ ശിശു പ്രായത്തിൽ മരിച്ചതിനാൽ അമ്മാമ്മയാണ് കുഞ്ഞിനെ വളർത്തിയത്. 14-ാമത്തെ വയസിൽ അലക്സാൻട്രീനാ ഡൊമിനിക്കൻ  സഭയിൽ ചേർന്നു കാഥറൈൻ എന്ന നാമം സ്വീകരിച്ചു .രണ്ടു വർഷം അവൾക്ക് തീരെ സുഖമുണ്ടായിരുന്നില്ല കോപം അനിയന്ത്രിതമായിരുന്നു. നമ്മുടെ കർത്താവിന്റെ പീഡാനുഭവത്തെപ്പറ്റിയുള്ള ചിന്തയായിരുന്നു അവളുടെ ആശ്വാസം .അദ്ഭുതകരമായ രീതിയിൽ ആ സുഖക്കേട് മാറി .അതോടെ അവൾ പ്രായശ്ചിത്തവും പ്രാർത്ഥനയും വർദ്ധിച്ചു. ആഴ്ച്ചയിൽ രണ്ട് മൂന്ന് ദിവസം അപ്പവും വെള്ളവും മാത്രമായിരുന്നു അവളുടെ ഭക്ഷണം. ഒരു ദിവസം ഒന്നും ഭക്ഷിച്ചിരുന്നില്ല. സഭാ നിയമം അനുവദിച്ചെടുത്തോളം സ്വശരീരത്തിൽ ചമ്മട്ടി കൊണ്ട് അടിച്ചുപോന്നു .അവളുടെ പ്രായശ്ചിത്താരൂപിയേക്കാൾ അത്ഭുതാവഹമായിരുന്നു അവളുടെ എളിമയും ശാന്തതയുംപ്രാശാന്തതയുംപ്രാർത്ഥനയുംർത്ഥനയും പ്രായശ്ചിത്തവും ധ്യാനവും കൊണ്ടാണ് ഈ ദൃശമായ ആത്മനിയന്ത്രണം അവൾ പ്രാപിച്ചത്         കാഥറിന്റെ ജീവത വിശുദ്ധി ഗ്രഹിച്ചിരുന്ന സഭാംഗങ്ങൾ അവളെ ചെറുപ്പത്തിൽ തന്നെ നോവ